FILM : THE MAJOR (2013)
COUNTRY : RUSSIA
GENRE : CRIME !!! DRAMA
DIRECTOR : YURI BYKOV
അഴിമതിയിൽ മുങ്ങിയ പോലീസ് കഥകളുടെ പതിവ് ശൈലിയിൽ ആരംഭിച്ചെങ്കിലും , അതിനുമപ്പുറത്തേയ്ക്ക് കഥാഗതി വഴി തിരിച്ചുവിട്ട് പുതുമയേകിയ റഷ്യൻ സിനിമയാണ് THE MAJOR. ഇത്തരം വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന സിനിമകളിൽ നിന്ന് ഇതിനെ വേറിട്ട് നിർത്തുന്നത് ഓരോ കഥാപാത്രങ്ങളുടെയും മനോവ്യാപാരങ്ങളും, വ്യക്തിത്വങ്ങളും സഞ്ചരിക്കുന്ന പാതകളുടെ അപ്രവചനീയമായ കൈവഴികൾ തന്നെയാണ്. മനുഷ്യ മനസാക്ഷിയെക്കുറിച്ചുള്ള ചിന്തകളെ ഉണർത്തുന്ന ദൃശ്യാനുഭവവുമാകുന്നു THE MAJOR.
മഞ്ഞു പൊഴിച്ചിലിന്റെയും , മരം കോച്ചുന്ന തണുപ്പിന്റെയും സാന്നിധ്യമുള്ള ഒരു പുലരിയിൽ സോബോലോവിനെ ഉണർത്തുന്ന ഒരു ഫോണ്‍കോൾ , അയാൾ അച്ഛനാകാൻ പോകുന്നതിന്റെ സൂചന നൽകുന്നു. ആഹ്ലാദവും, അത്യാവശ്യവും സൃഷ്ടിക്കുന്ന വേഗതയിൽ ഒരു കുട്ടിയുടെ ജീവൻ പൊലിയുന്നു. അമ്മയുടെ കണ്‍ മുമ്പിൽ വെച്ചാണ് സോബോലോവിന്റെ കാർ കുട്ടിയെ മരണത്തിന് വിട്ടു കൊടുക്കുന്നത്. സോബോലോവിന്റെ സുഹൃത്തുക്കളായ പോലീസുകാർ സ്ഥലത്തെത്തുന്നതോടെ , ഈ സംഭവം മൂടിവെയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അഴിമതി അരങ്ങേറ്റം കുറിക്കുന്നു. എന്നാൽ ഇത് നയിക്കുന്നത് രക്ത പങ്കിലമായ തുടർ നിമിഷങ്ങളിലെയ്ക്കാണ്. അസത്യങ്ങൾ സ്ഥാപിക്കുന്നതിനും , സത്യങ്ങളെ കുഴിച്ചു മൂടുന്നതിനും മനുഷ്യൻ നിർബന്ധിതനാകുന്ന സാഹചര്യങ്ങളെ മനുഷ്യ മനസാക്ഷിയുടെ കോണിലൂടെ നോക്കുവാൻ ഈ സിനിമ നിർബന്ധിക്കുന്നു.
നന്മ-തിന്മകളെ ഒരു കഥാപാത്രത്തിലും അടിച്ചേൽപ്പിക്കാതെ മനുഷ്യന്റെ മൂല്യബോധങ്ങൾ കേവലമാണെന്ന സത്യത്തെ സിനിമ വിളിച്ചു പറയുന്നു. സിനിമയിൽ അഴിമതിയുടെ കറ പോലീസുകാരിലാണ് നമുക്ക് കാണാനാവുന്നതെങ്കിലും , ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യന്റെ "മാനവിക-മൂല്യ ബോധങ്ങൾ" , രക്ഷപ്പെടലിന്റെ തത്രപ്പാടിൽ അലിഞ്ഞ് ദുർബലമാവില്ലേ?.... എന്ന ചോദ്യം സിനിമ തൊടുക്കുന്നു. ജീവൻ പിറക്കുന്നതിനെ വരവേൽക്കാനായുള്ള യാത്രയിൽ , ജീവനെടുക്കാൻ കാരണമായതിന്റെ കുറ്റബോധം സോബോലോവിന്റെ മനസ്സിനെയെന്ന പോലെ സിനിമയേയും സങ്കീർണ്ണമാക്കുന്നു. നിങ്ങൾ എന്ത് തരം മനുഷ്യരാണ്?.... ഇത്തരം മനസ്സുമായി നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാവുന്നു?.... എന്നീ ചോദ്യങ്ങൾ ഉരുവിടുന്ന കുട്ടിയുടെ മാതാവിനോട് പോലീസുകാരിൽ ഒരാൾ ചോദിക്കുന്ന മറുചോദ്യം ഉത്തരമില്ലാതെ ഒറ്റപ്പെടുന്നുണ്ടെങ്കിലും അതിന്റെയലയൊലികൾ നമ്മളിലേയ്ക്കും വന്നണയുന്നു.
സോബോലോവ്, ഐറിൻ എന്നീ കഥാപാത്രങ്ങളും , സംവിധായകൻ തന്നെ അവതരിപ്പിച്ച "പാഷ" എന്ന റോളും മികച്ചതായി തോന്നി. മരം കോച്ചുന്ന തണുപ്പ് നമ്മിലേയ്ക്ക് തുളച്ചു കയറുന്ന തരത്തിൽ മനോഹരമായ ദൃശ്യവിരുന്നാകുന്നു പല ഫ്രൈമുകളും.
വളരെ മികച്ചത് എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന വ്യത്യതമായ പോലീസ് സിനിമയാണ് ദി മേജർ .
മഞ്ഞു പൊഴിച്ചിലിന്റെയും , മരം കോച്ചുന്ന തണുപ്പിന്റെയും സാന്നിധ്യമുള്ള ഒരു പുലരിയിൽ സോബോലോവിനെ ഉണർത്തുന്ന ഒരു ഫോണ്‍കോൾ , അയാൾ അച്ഛനാകാൻ പോകുന്നതിന്റെ സൂചന നൽകുന്നു. ആഹ്ലാദവും, അത്യാവശ്യവും സൃഷ്ടിക്കുന്ന വേഗതയിൽ ഒരു കുട്ടിയുടെ ജീവൻ പൊലിയുന്നു. അമ്മയുടെ കണ്‍ മുമ്പിൽ വെച്ചാണ് സോബോലോവിന്റെ കാർ കുട്ടിയെ മരണത്തിന് വിട്ടു കൊടുക്കുന്നത്. സോബോലോവിന്റെ സുഹൃത്തുക്കളായ പോലീസുകാർ സ്ഥലത്തെത്തുന്നതോടെ , ഈ സംഭവം മൂടിവെയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അഴിമതി അരങ്ങേറ്റം കുറിക്കുന്നു. എന്നാൽ ഇത് നയിക്കുന്നത് രക്ത പങ്കിലമായ തുടർ നിമിഷങ്ങളിലെയ്ക്കാണ്. അസത്യങ്ങൾ സ്ഥാപിക്കുന്നതിനും , സത്യങ്ങളെ കുഴിച്ചു മൂടുന്നതിനും മനുഷ്യൻ നിർബന്ധിതനാകുന്ന സാഹചര്യങ്ങളെ മനുഷ്യ മനസാക്ഷിയുടെ കോണിലൂടെ നോക്കുവാൻ ഈ സിനിമ നിർബന്ധിക്കുന്നു.
നന്മ-തിന്മകളെ ഒരു കഥാപാത്രത്തിലും അടിച്ചേൽപ്പിക്കാതെ മനുഷ്യന്റെ മൂല്യബോധങ്ങൾ കേവലമാണെന്ന സത്യത്തെ സിനിമ വിളിച്ചു പറയുന്നു. സിനിമയിൽ അഴിമതിയുടെ കറ പോലീസുകാരിലാണ് നമുക്ക് കാണാനാവുന്നതെങ്കിലും , ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യന്റെ "മാനവിക-മൂല്യ ബോധങ്ങൾ" , രക്ഷപ്പെടലിന്റെ തത്രപ്പാടിൽ അലിഞ്ഞ് ദുർബലമാവില്ലേ?.... എന്ന ചോദ്യം സിനിമ തൊടുക്കുന്നു. ജീവൻ പിറക്കുന്നതിനെ വരവേൽക്കാനായുള്ള യാത്രയിൽ , ജീവനെടുക്കാൻ കാരണമായതിന്റെ കുറ്റബോധം സോബോലോവിന്റെ മനസ്സിനെയെന്ന പോലെ സിനിമയേയും സങ്കീർണ്ണമാക്കുന്നു. നിങ്ങൾ എന്ത് തരം മനുഷ്യരാണ്?.... ഇത്തരം മനസ്സുമായി നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാവുന്നു?.... എന്നീ ചോദ്യങ്ങൾ ഉരുവിടുന്ന കുട്ടിയുടെ മാതാവിനോട് പോലീസുകാരിൽ ഒരാൾ ചോദിക്കുന്ന മറുചോദ്യം ഉത്തരമില്ലാതെ ഒറ്റപ്പെടുന്നുണ്ടെങ്കിലും അതിന്റെയലയൊലികൾ നമ്മളിലേയ്ക്കും വന്നണയുന്നു.
സോബോലോവ്, ഐറിൻ എന്നീ കഥാപാത്രങ്ങളും , സംവിധായകൻ തന്നെ അവതരിപ്പിച്ച "പാഷ" എന്ന റോളും മികച്ചതായി തോന്നി. മരം കോച്ചുന്ന തണുപ്പ് നമ്മിലേയ്ക്ക് തുളച്ചു കയറുന്ന തരത്തിൽ മനോഹരമായ ദൃശ്യവിരുന്നാകുന്നു പല ഫ്രൈമുകളും.
വളരെ മികച്ചത് എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന വ്യത്യതമായ പോലീസ് സിനിമയാണ് ദി മേജർ .
ളരെ മികച്ചത് എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന വ്യത്യതമായ പോലീസ് സിനിമയാണ് ദി മേജർ .
ReplyDelete