FILM : HYENAS (1992)
GENRE : DRAMA
COUNTRY : SENEGAL
DIRECTOR : DJIBRIL DIOP MAMBETY
ഓരോ സിനിമയും ഒരു വിഷ്വൽ ഡോക്യുമെന്റാണെന്ന് തോന്നാറുണ്ട്. ഒരു കാലഘട്ടത്തെയോ, സംസ്കാരത്തിന്റെ അടയാളങ്ങളെയോ, ജീവിത പരിച്ഛേദങ്ങളേയോ വരുംകാലങ്ങൾക്ക് ഗൃഹാതുരതയോടെയും, വിസ്മയത്തോടെയും കണ്ടാസ്വദിക്കാവുന്ന ദൃശ്യങ്ങളാണ് ഓരോ സിനിമയും സൂക്ഷിക്കുന്നത്. ആഖ്യാനത്തിലോ, ഉള്ളടക്കത്തിലോ ഉള്ള മേന്മകളുടേയോ / പാളിച്ചകളുടെയോ അകമ്പടിയിൽ സിനിമ പരാജയമോ, വിജയമോ രുചിച്ചാലും മുകളിൽ സൂചിപ്പിച്ച ധർമ്മത്തെ അറിഞ്ഞോ, അറിയാതെയോ സിനിമകൾ അനുവർത്തിക്കുന്നുണ്ട്. ഇത്തരം ചിന്തകൾ കുറിക്കാനുണ്ടായ കാരണം ഇന്നലെ കാണാനിടയായ HYENAS എന്ന സെനഗൽ സിനിമയാണ്. ആഫ്രിക്കൻ സിനിമകളിലെ കാഴ്ചകളെല്ലാം നമുക്ക് പുതുമയുള്ളതും, അന്യവുമാണ്. ആഫ്രിക്കൻ പ്രാദേശികതയുടെ താളത്തിലും, പാരമ്പര്യങ്ങളിലും കഥയും , കഥാപാത്രങ്ങളും ഇടം കണ്ടെത്തുമ്പോൾ കാഴ്ചക്കാരനെ കാത്തിരിക്കുന്നത് തികച്ചും വേറിട്ട സിനിമാ അനുഭവം തന്നെയാണ്.
സ്വിസ്സ് സാഹിത്യകാരനായ FRIEDRICH DURRENMATT-ന്റെ നാടകത്തെ ആഫ്രിക്കൻ സാഹചര്യങ്ങളിലേക്കു അഡാപ്റ്റ് ചെയതാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ദാരിദ്ര്യത്തിൽ മുങ്ങിനിൽക്കുന്ന ഒരു ഉൾനാടൻ ആഫ്രിക്കൻ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിനു പ്രതീക്ഷയുടെ കിരണങ്ങളേകിയാണ്, വർഷങ്ങൾക്കു മുൻപ് നാടുവിട്ടു പോയ RAMATU എന്ന സ്ത്രീ തിരിച്ചെത്തുന്നത്. കോടീശ്വരിയായാണ് ജന്മനാട്ടിലേക്കുള്ള അവരുടെ മടക്കം. നാടിന്റെ ഉയർച്ചയ്ക്കായ് അവരെ ഉപയോഗപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുമ്പോൾ, RAMATU അവർക്കുവേണ്ടി ഒരു വമ്പൻ ഓഫർ മുന്നോട്ടുവയ്ക്കുന്നു. RAMATU-വിന്റെ വാഗ്ദാനമെന്ത്? ..... നാട്ടുകാർ ഇതിനോട് എങ്ങനെ പ്രതികരിക്കും?...... സിനിമയുടെ മർമ്മത്തിൽ കൊള്ളുന്ന ഇത്തരം ചോദ്യങ്ങൾക്ക് സിനിമയിൽ നിന്നു തന്നെ നിങ്ങൾ ഉത്തരം കണ്ടെത്തുമല്ലോ.......
കഥാപാത്രങ്ങളും, സാഹചര്യങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളും ഗ്രാമീണ മനസ്സിനെ സ്ഫുരിക്കുന്നതായ് തോന്നി. ഇല്ലായ്മകൾക്കിടയിലും അരുതായ്മകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ അവർക്കാവുന്നതു ഗ്രാമീണതയുടെ നന്മ കാരണമാവാം. സിനിമയുടെ അവസാന ദൃശ്യങ്ങൾ അതുവരെ നാം കാണുന്ന കാഴ്ച്ചകളെ മറ്റൊരു തലത്തിൽ കൂടി വിലയിരുത്താനുള്ള സൂചനയാകുന്നു. നഗരവൽക്കരണത്തിന്റെ അടയാളങ്ങൾ ഗ്രാമീണതയ്ക്കു മുകളിൽ രേഖപ്പെടുമ്പോൾ ഇല്ലാതാവുന്നത് നന്മ നിറഞ്ഞ പൊതുബോധങ്ങളുമാണെന്ന തിരിച്ചറിവും സിനിമ പകരുന്നു. നിലപാടുകൾ ജീർണ്ണതയെ പിൻപറ്റുന്ന മനസ്സുകളെ സൃഷ്ടിക്കുന്ന പണാധിനിവേശത്തിന്റെ (നഗരവൽക്കരണത്തിന്റെ) അപകടങ്ങളെ ചൂണ്ടിക്കാണിക്കുന്നു HYENAS.
പശ്ചാത്തല സംഗീതം മികച്ചു നിന്ന ഈ സിനിമ ആഫ്രിക്കൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട വസ്തുതയും അതാണെന്നാണ് എന്റെ തോന്നൽ.
സ്വിസ്സ് സാഹിത്യകാരനായ FRIEDRICH DURRENMATT-ന്റെ നാടകത്തെ ആഫ്രിക്കൻ സാഹചര്യങ്ങളിലേക്കു അഡാപ്റ്റ് ചെയതാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ദാരിദ്ര്യത്തിൽ മുങ്ങിനിൽക്കുന്ന ഒരു ഉൾനാടൻ ആഫ്രിക്കൻ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിനു പ്രതീക്ഷയുടെ കിരണങ്ങളേകിയാണ്, വർഷങ്ങൾക്കു മുൻപ് നാടുവിട്ടു പോയ RAMATU എന്ന സ്ത്രീ തിരിച്ചെത്തുന്നത്. കോടീശ്വരിയായാണ് ജന്മനാട്ടിലേക്കുള്ള അവരുടെ മടക്കം. നാടിന്റെ ഉയർച്ചയ്ക്കായ് അവരെ ഉപയോഗപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുമ്പോൾ, RAMATU അവർക്കുവേണ്ടി ഒരു വമ്പൻ ഓഫർ മുന്നോട്ടുവയ്ക്കുന്നു. RAMATU-വിന്റെ വാഗ്ദാനമെന്ത്? ..... നാട്ടുകാർ ഇതിനോട് എങ്ങനെ പ്രതികരിക്കും?...... സിനിമയുടെ മർമ്മത്തിൽ കൊള്ളുന്ന ഇത്തരം ചോദ്യങ്ങൾക്ക് സിനിമയിൽ നിന്നു തന്നെ നിങ്ങൾ ഉത്തരം കണ്ടെത്തുമല്ലോ.......
കഥാപാത്രങ്ങളും, സാഹചര്യങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളും ഗ്രാമീണ മനസ്സിനെ സ്ഫുരിക്കുന്നതായ് തോന്നി. ഇല്ലായ്മകൾക്കിടയിലും അരുതായ്മകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ അവർക്കാവുന്നതു ഗ്രാമീണതയുടെ നന്മ കാരണമാവാം. സിനിമയുടെ അവസാന ദൃശ്യങ്ങൾ അതുവരെ നാം കാണുന്ന കാഴ്ച്ചകളെ മറ്റൊരു തലത്തിൽ കൂടി വിലയിരുത്താനുള്ള സൂചനയാകുന്നു. നഗരവൽക്കരണത്തിന്റെ അടയാളങ്ങൾ ഗ്രാമീണതയ്ക്കു മുകളിൽ രേഖപ്പെടുമ്പോൾ ഇല്ലാതാവുന്നത് നന്മ നിറഞ്ഞ പൊതുബോധങ്ങളുമാണെന്ന തിരിച്ചറിവും സിനിമ പകരുന്നു. നിലപാടുകൾ ജീർണ്ണതയെ പിൻപറ്റുന്ന മനസ്സുകളെ സൃഷ്ടിക്കുന്ന പണാധിനിവേശത്തിന്റെ (നഗരവൽക്കരണത്തിന്റെ) അപകടങ്ങളെ ചൂണ്ടിക്കാണിക്കുന്നു HYENAS.
പശ്ചാത്തല സംഗീതം മികച്ചു നിന്ന ഈ സിനിമ ആഫ്രിക്കൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട വസ്തുതയും അതാണെന്നാണ് എന്റെ തോന്നൽ.
പശ്ചാത്തല സംഗീതം മികച്ചു നിന്ന ഈ സിനിമ ആഫ്രിക്കൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട വസ്തുതയും അതാണെന്നാണ് എന്റെ തോന്നൽ.
ReplyDelete