FILM : A MAN OF
INTEGRITY (2017)
GENRE : DRAMA
COUNTRY : IRAN
DIRECTOR : MOHAMMAD
RASOULOF
"ഒന്നുകിൽ അടിച്ചമർത്തുന്നവനാവുക, അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട് ജീവിക്കുക". അഴിമതിയും, അനീതിയും മാത്രം നിലനിൽക്കുന്ന സമൂഹത്തെ ഈ വാചകത്തിൽ വ്യക്തമായി കാണാം. സത്യസന്ധത ഒരു അനാവശ്യവും, കുറ്റവുമാകുന്ന സിസ്റ്റത്തിൽ നീതി അനീതിയ്ക്ക് കീഴ്‌പെട്ട് നിൽക്കുന്നത് അത്ഭുതമല്ല. ആദർശങ്ങൾക്ക് നിലനില്പില്ലാത്ത വ്യവസ്ഥിതിയിൽ അതിനെ ചേർത്തുപിടിക്കുന്നത് ബുദ്ധിയുമല്ല. ഈ വിധത്തിലുള്ള തിരിച്ചറിവുകൾ കഥാപാത്രങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെടുമ്പോൾ വിചാരണ ചെയ്യുന്നത് സിസ്റ്റത്തെ തന്നെയാണ്. ആദർശങ്ങളെ കൈയൊഴിയുന്ന നായകനെ സൃഷ്ടിക്കേണ്ടി വരുന്ന തരത്തിൽ വികൃതമാണ് വ്യവസ്ഥിതിയെന്ന് ഉറക്കെവിളിച്ചു പറയുന്നു A MAN OF INTEGRITY.
അലങ്കാര മത്സ്യകൃഷി നടത്തുന്ന റെസ, സ്‌കൂൾ പ്രിൻസിപ്പലായ ഭാര്യ, ഏകമകൻ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളിലൂടെ ഇറാനിയൻ സമൂഹത്തിന്റെ ജീർണ്ണതകളെ തുറന്നു കാട്ടുന്നു റാസലോഫ്. കൃഷിയിടത്തിലേക്കുള്ള ജലസ്രോതസ്സ് ബ്ലോക്ക് ചെയ്തും, വ്യാജരേഖയൊരുക്കി കള്ളക്കേസുണ്ടാക്കിയും, പരാതികളെ അട്ടിമറിച്ചും പണവും, അധികാരവുമുള്ളവർ REZA എന്ന ആദർശവനായ സാധാരണക്കാരനെ കുരുക്കുകയാണ്. അയാളുടെ നിസ്സഹായാവസ്ഥ അഴിമതി ഗ്രസിച്ച വ്യവസ്ഥിതിയിലെ സാധാരണക്കാരന്റേത് തന്നെയാകുന്നു. നീതിക്കു വേണ്ടിയുള്ള അയാളുടെ ശ്രമങ്ങളെല്ലാം കൂടുതൽ നഷ്ടങ്ങളിലേക്ക് നയിക്കുന്നതോടെ, ദുഷിച്ച വ്യവസ്ഥിതിയുടെ പ്രായോഗിക രീതികളിലൂടെ തിരിച്ചടിക്കാൻ അയാൾ നിർബന്ധിതനാവുന്നു.
സമൂഹ വ്യവസ്ഥിതിയുടെ രീതികൾക്ക് വഴങ്ങി നിസ്സഹായതയോടെ ജീവിക്കുന്നവരെ തന്നെ അതിന്റെ ജീർണ്ണതയുടെ പ്രയോക്താക്കളായി ഉപയോഗപ്പെടുത്തുന്നു എന്നതും സിനിമ ചൂണ്ടിക്കാണിക്കുന്നു. മതമൗലിക വാദത്തിന്റെ ഇടപെടലുകളെ ചെറിയ തോതിലെങ്കിലും തീവ്രതയോടെ കോറിയിടുന്നുണ്ട് ഈ സിനിമ. തിരുത്തപ്പെടേണ്ട വ്യവസ്ഥിതിയോട് കലഹിക്കുന്നവയാണ് റാസലോഫിന്റെ സിനിമകൾ. "ശരികൾ" മാത്രമുള്ള വ്യവസ്ഥിതി ഉദയം ചെയ്യുന്ന കാലം വരെയും കല കൊണ്ട് കലഹിക്കുന്നവരുമുണ്ടാകും.......
അലങ്കാര മത്സ്യകൃഷി നടത്തുന്ന റെസ, സ്‌കൂൾ പ്രിൻസിപ്പലായ ഭാര്യ, ഏകമകൻ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളിലൂടെ ഇറാനിയൻ സമൂഹത്തിന്റെ ജീർണ്ണതകളെ തുറന്നു കാട്ടുന്നു റാസലോഫ്. കൃഷിയിടത്തിലേക്കുള്ള ജലസ്രോതസ്സ് ബ്ലോക്ക് ചെയ്തും, വ്യാജരേഖയൊരുക്കി കള്ളക്കേസുണ്ടാക്കിയും, പരാതികളെ അട്ടിമറിച്ചും പണവും, അധികാരവുമുള്ളവർ REZA എന്ന ആദർശവനായ സാധാരണക്കാരനെ കുരുക്കുകയാണ്. അയാളുടെ നിസ്സഹായാവസ്ഥ അഴിമതി ഗ്രസിച്ച വ്യവസ്ഥിതിയിലെ സാധാരണക്കാരന്റേത് തന്നെയാകുന്നു. നീതിക്കു വേണ്ടിയുള്ള അയാളുടെ ശ്രമങ്ങളെല്ലാം കൂടുതൽ നഷ്ടങ്ങളിലേക്ക് നയിക്കുന്നതോടെ, ദുഷിച്ച വ്യവസ്ഥിതിയുടെ പ്രായോഗിക രീതികളിലൂടെ തിരിച്ചടിക്കാൻ അയാൾ നിർബന്ധിതനാവുന്നു.
സമൂഹ വ്യവസ്ഥിതിയുടെ രീതികൾക്ക് വഴങ്ങി നിസ്സഹായതയോടെ ജീവിക്കുന്നവരെ തന്നെ അതിന്റെ ജീർണ്ണതയുടെ പ്രയോക്താക്കളായി ഉപയോഗപ്പെടുത്തുന്നു എന്നതും സിനിമ ചൂണ്ടിക്കാണിക്കുന്നു. മതമൗലിക വാദത്തിന്റെ ഇടപെടലുകളെ ചെറിയ തോതിലെങ്കിലും തീവ്രതയോടെ കോറിയിടുന്നുണ്ട് ഈ സിനിമ. തിരുത്തപ്പെടേണ്ട വ്യവസ്ഥിതിയോട് കലഹിക്കുന്നവയാണ് റാസലോഫിന്റെ സിനിമകൾ. "ശരികൾ" മാത്രമുള്ള വ്യവസ്ഥിതി ഉദയം ചെയ്യുന്ന കാലം വരെയും കല കൊണ്ട് കലഹിക്കുന്നവരുമുണ്ടാകും.......

No comments:
Post a Comment