FILM : JIN (2013)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : REHA
ERDEM
JIN എന്നാൽ കുർദ്ദിഷ് ഭാഷയിൽ "ജീവിതം" എന്നും ടർക്കിഷ് ഭാഷയിൽ "സ്ത്രീ" എന്നുമാണത്രെ അർഥം. ഇതിൽ ഏതു അർഥവും സിനിമയുടെ ഉള്ളടക്കത്തോട് ചേർന്ന് നിൽക്കും. JIN ഒരു പതിനേഴുകാരിയുടെ കഥയാണ്. അങ്ങനെ ലളിതവൽക്കരിക്കാൻ കഴിയാത്തവിധം സ്വത്വ പ്രാതിനിത്യവും, രാഷ്ട്രീയ മാനങ്ങളും അവളുടെ ഭൂതകാലത്തിനും , സമകാലിക ജീവിത സാഹചര്യത്തിനുമുണ്ടെന്ന് സിനിമയിലൂടെ തിരിച്ചറിയേണ്ടതാണ്. കുർദ്ദിഷ് കഥാപാത്രവും, വെടിയൊച്ചകളും പ്രേക്ഷകനിൽ നിറയ്ക്കുന്ന മുൻവിധികളുടെ പശ്ചാത്തലത്തിലൂടെയാണ് സിനിമയുടെ പ്രയാണം. കുർദ്ദിഷ് ഗറില്ലാ പോരാളിയായിരുന്ന ജിൻ അവർക്കിടയിൽ നിന്നും രക്ഷപ്പെട്ട് ഗ്രാമത്തിലേക്കിറങ്ങുകയാണ്. പുതിയ വേഷത്തിൽ, കാടിന്റെ വന്യതയെ കൈയൊഴിഞ്ഞു കൊണ്ട് പ്രതീക്ഷകളുമായി മനുഷ്യർക്കിടയിലേക്കിറങ്ങുന്ന അവൾക്ക് സുരക്ഷിതത്വമല്ല കൂട്ടാവുന്നത്. ചൂഷണങ്ങളുടെയും, അവഗണനയുടെയും, അധികാര ഭീകരതകളുടെയും പതിവുകളെ തന്നെയാണ് പുതു വേഷത്തിലും അവൾക്ക് എതിരിടേണ്ടി വരുന്നത്. കൈവിട്ട വേഷങ്ങളിലേക്കും, പഴയ അഭയങ്ങളിലേക്കും അവൾ തിരിഞ്ഞു നടക്കുമ്പോഴും "നിശബ്ദതയെന്ന" പ്രതീക്ഷയെയാണ് അവളെപ്പോലെ പ്രേക്ഷകനും ആഗ്രഹിക്കുന്നത് എന്നത് തന്നെയാണ് സിനിമയുടെ രാഷ്ട്രീയ നിലപാട്.
നഷ്ടങ്ങളും, നിരാശയും, വേദനയുമെല്ലാം ഇരുപക്ഷത്തിന്റേയുമായി അവതരിപ്പിക്കപ്പെട്ടത് ബോധപൂർവ്വമായിരിക്കണം. പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളും, വന്യമൃഗങ്ങളും അവൾക്ക് കൂടുതൽ സുരക്ഷിതത്വമേകുന്ന കാഴ്ചകളും വെറുതെയായിരുന്നില്ല. തന്റെ നഷ്ടങ്ങൾക്ക് പകരം ചോദിക്കാതെ, വെറുപ്പിന്റെ വലയങ്ങൾ വീണ്ടും സൃഷ്ടിക്കാതെ സമാധാനത്തിന്റെ തുരുത്തുകളിലേക്ക് തന്നെയാവണം അവൾ നോക്കുന്നത്. പൊടുന്നനെ മുറിഞ് പശ്ചാത്തല സംഗീതം നിശബ്ദതയെ പുൽകുമ്പോൾ അപ്രതീക്ഷിതമായി രംഗപ്രവേശനം ചെയ്യുന്ന വെടിയൊച്ചകൾക്കിടയിൽ കാടിന്റെ പച്ചപ്പാർന്ന വന്യതയിൽ കിടക്കുന്ന അവളുടെ കണ്ണിലെ പ്രതീക്ഷകൾ യാഥാർത്യമാവുമെന്നു തന്നെ പ്രതീക്ഷിക്കാം.
നഷ്ടങ്ങളും, നിരാശയും, വേദനയുമെല്ലാം ഇരുപക്ഷത്തിന്റേയുമായി അവതരിപ്പിക്കപ്പെട്ടത് ബോധപൂർവ്വമായിരിക്കണം. പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളും, വന്യമൃഗങ്ങളും അവൾക്ക് കൂടുതൽ സുരക്ഷിതത്വമേകുന്ന കാഴ്ചകളും വെറുതെയായിരുന്നില്ല. തന്റെ നഷ്ടങ്ങൾക്ക് പകരം ചോദിക്കാതെ, വെറുപ്പിന്റെ വലയങ്ങൾ വീണ്ടും സൃഷ്ടിക്കാതെ സമാധാനത്തിന്റെ തുരുത്തുകളിലേക്ക് തന്നെയാവണം അവൾ നോക്കുന്നത്. പൊടുന്നനെ മുറിഞ് പശ്ചാത്തല സംഗീതം നിശബ്ദതയെ പുൽകുമ്പോൾ അപ്രതീക്ഷിതമായി രംഗപ്രവേശനം ചെയ്യുന്ന വെടിയൊച്ചകൾക്കിടയിൽ കാടിന്റെ പച്ചപ്പാർന്ന വന്യതയിൽ കിടക്കുന്ന അവളുടെ കണ്ണിലെ പ്രതീക്ഷകൾ യാഥാർത്യമാവുമെന്നു തന്നെ പ്രതീക്ഷിക്കാം.